Please enable javascript.Noushad Funeral,നൗഷാദ് ഇനി ഓർമ്മ; കണ്ണീരോടെ വിട നല്‍കി ജന്മനാട്, വീഡിയോ കാണാം - chef and producer k noushad funeral held at thiruvalla muttur juma masjid - Samayam Malayalam

നൗഷാദ് ഇനി ഓർമ്മ; കണ്ണീരോടെ വിട നല്‍കി ജന്മനാട്, വീഡിയോ കാണാം

Lipi 28 Aug 2021, 1:26 am
Subscribe

കെ നൗഷാദിന് കണ്ണീരോടെ വിട നല്‍കി ജന്മനാടായ തിരുവല്ല. അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കൊവിഡ് മാനദണ്ഡം പാലിച്ച് നിരവധി പേരാണ് വീട്ടിലേക്ക് എത്തിച്ചേർന്നത്.

ഹൈലൈറ്റ്:

  • കെ നൗഷാദിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി.
  • ഇന്ന് രാവിലെയായിരുന്നു അന്ത്യം.
  • തിരുവല്ല മുത്തൂര്‍ ജുമാ മസ്ജിദിൽ കബറടക്കി.
തിരുവല്ല: പാചകവിദഗ്ധനും നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവുമായ കെ നൗഷാദിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയില്‍ രാവിലെയായിരുന്നു നൗഷാദിന്‍റെ അന്ത്യം. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാൻ കൊവിഡ് മാനദണ്ഡം പാലിച്ച് നിരവധി പേരാണ് എത്തിച്ചേർന്നത്. തുടർന്ന് ഏക മകൾ ഉൾപ്പടെയുള്ള ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തിരുവല്ല എസ്‍സിഎസ് സ്കൂളിൻ്റെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ശരീരം അവസാനമായി ഒരു നോക്കുകാണാൻ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമാ പ്രേമികളും എത്തിച്ചേർന്നിരുന്നു. തുടർന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ആദരവും ഏറ്റുവാങ്ങി. പൊതുദർശനത്തിന് ശേഷം തിരുവല്ല മുത്തൂര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നൗഷാദിൻ്റെ ഭൗതികശരീരം കബറടക്കി.

ദേവീ ദേവന്‍മാരുടെ ഇരിപ്പിടം; തിരുവല്ലയിൽ സഹസ്രദളപത്മം വിരിഞ്ഞു, വീഡിയോ കാണാം

നൗഷാദിൻ്റെ അമിതഭാരം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയതോടെയാണ് ആരോഗ്യനില അതീവ ഗുരുതരമായി മാറിയത്. തുടർന്ന് മാസങ്ങളോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. എന്നാൽ പ്രമേഹം വർധിച്ചതും ശരീരത്തിൽ അണുബാധ ഏറ്റതോടെയും തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. ഇതിനിടെ ഈ മാസം 12 ന് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് നൗഷാദിനെ മാനസികമായി തളർത്തി. ഐസിയുവിൽ വെച്ചായിരുന്നു പ്രിയപ്പെട്ടവളുടെ ഭൗതിക ശരീരം നൗഷാദിനു കാണാൻ സാധിച്ചത്. ഉമ്മയ്ക്ക് പിന്നാലെ വാപ്പച്ചിയും പോയതോടെ നൗഷാദിൻ്റെ 12 കാരി മകള്‍ നഷ്‍വ തനിച്ചായി.

ഒടുവിൽ കൂടലിന് ശാപമോക്ഷം, ഒരുങ്ങുന്നത് ആധുനിക മാർക്കറ്റ് സമുച്ചയം

മൂന്നു പതിറ്റാണ്ട് മുമ്പ് പിതാവാണ് നൗഷാദിനെ കേറ്ററിങ് രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ നൗഷാദിൻ്റെ പ്രശസ്തി കടൽ കടന്നു. ടെലിവിഷന്‍ പരിപാടികളിലൂടെ സെലിബ്രിറ്റി ഷെഫായി നൗഷാദ് മാറി. ഉറ്റ സുഹൃത്തും സഹപാഠിയും തിരുവല്ലക്കാരനുമായ ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കാഴ്ച നിര്‍മിച്ചായിരുന്നു നൗഷാദ് സിനിമാരംഗത്തേക്ക് കടന്നു വന്നത്. ഗുജറാത്ത് ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം മികച്ച അംഗീകാരം നേടി. 2004 ഓഗസ്റ്റ് 27 നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം റിലീസ് ചെയ്തത്. അതിൻ്റെ 17-ാം വാർഷിക ദിനത്തിലുള്ള നൗഷാദിൻ്റെ വിയോഗം ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.

കേന്ദ്ര വാക്സിനേഷൻ സർട്ടിഫിക്കറ്റ്; ഡിഎംഒ ഓഫീസിൽ ആരോഗ്യ പ്രവർത്തകരും പ്രവാസികളും തമ്മിൽ തർക്കം! വീഡിയോ കാണാം

ബെസ്റ്റ് ആക്ടര്‍, ചട്ടമ്പിനാട്, തകരച്ചെണ്ട തുടങ്ങിയ ചിത്രങ്ങളും നൗഷാദ് നിർമ്മിച്ചു. വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ദിലീപ്-ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ചിത്രം സ്പാനിഷ് മസാല തിയറ്ററില്‍ തകര്‍ന്നതോടെ നൗഷാദ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പിന്നീട് കാറ്ററിങ്ങും ഹോട്ടൽ ബിസിനസുമായി മുന്നോട്ടുപോയെങ്കിലും കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും മറ്റും എത്തിയതോടെ സാമ്പത്തിക പ്രതിസന്ധിയായി. ഇതിനിടെ വീണ്ടും സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നു വരാൻ നൗഷാദ് ആഗ്രഹിച്ചിരുന്നതായി പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ വെളിപ്പെടുത്തിയിരുന്നു. ഇഷ്ട സംവിധായകനായ ഷാഫിയോടൊപ്പം ബിജു മേനോനേ നായകനാക്കി ഒരു ചിത്രമായിരുന്നു അദ്ദേഹത്തിൻ്റെ മനസിലുണ്ടായിരുന്നത്. ഈ പ്രോജക്ടിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനിരിക്കെയായിരുന്നു നൗഷാദിൻ്റെ അപ്രതീക്ഷിത വിയോഗം.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ