Please enable javascript.Modi To Bring 157 Artefacts,മോദി യുഎസിൽ നിന്നും മടങ്ങിയെത്തുന്നത് 'നിധി' ശേഖരവുമായി; നന്ദി പറഞ്ഞ് പ്രധാനമന്ത്രി - us handed over artefacts and antiquities during pm narendra modi’s visit - Samayam Malayalam

മോദി യുഎസിൽ നിന്നും മടങ്ങിയെത്തുന്നത് 'നിധി' ശേഖരവുമായി; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Samayam Malayalam | 26 Sept 2021, 9:09 am
Subscribe

അമേരിക്ക കൈമാറിയ നൂറ്റാണ്ടുകൾ പഴക്കമുള്ള 157 പുരാവസ്തുക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് എത്തിക്കുക. പതിനൊന്നാം നൂറ്റാണ്ടിലെയും പതിനാലാം നൂറ്റാണ്ടിലെയും വസ്തുക്കളാണ് മടക്കിയെത്തിക്കുന്നതിൽ കൂടുതലായുള്ളത്

ഹൈലൈറ്റ്:

  • മോദി യു എസിൽ നിന്ന് മടങ്ങിയെത്തുക പുരാവസ്തുക്കളുമായി.
  • 157 പുരാവസ്തുക്കൾ കൈമാറി യുഎസ്.
  • അമേരിക്കയുടെ തീരുമാനത്തോട് നന്ദി പറഞ്ഞ് മോദി.
പ്രധാനമന്ത്രി മോദി. Photo: ANI
പ്രധാനമന്ത്രി മോദി. Photo: ANI
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുക കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കളുമായി. നൂറ്റാണ്ടുകൾ പഴക്കമുള്ള 157 പുരാവസ്തുക്കളാണ് യുഎസ് പ്രധാനമന്ത്രിക്ക് കൈമാറിയത്. പുരാവസ്തുക്കൾ കൈമാറാനുള്ള അമേരിക്കയുടെ തീരുമാനത്തോട് മോദി നന്ദി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം വലിയ വിജയമെന്ന് വിദേശകാര്യമന്ത്രാലയം
അമൂല്യമായ പുരാവസ്തുക്കളുടെ മോഷണം, അനധികൃത വ്യാപാരം, കടത്ത് എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ രണ്ട് രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും മോദിയും വ്യക്തമാക്കി. കലാരൂപങ്ങളുമായി ബന്ധപ്പെട്ട 71 പ്രതിമകൾക്കൊപ്പം ഹിന്ദുമതവുമായി ബന്ധപ്പെട്ട കിടക്കുന്ന 60 പ്രതിമകളും ബുദ്ധമത വിശ്വാസത്തിൻ്റെ ഭാഗമായുള്ള 16 പ്രതിമകളും ജൈനമതവുമായി ബന്ധമുള്ള 9 പ്രതിമകളുമാണ് തിരികെ എത്തിക്കുന്നത്.

പതിനൊന്നാം നൂറ്റാണ്ടിലെയും പതിനാലാം നൂറ്റാണ്ടിലെയും വസ്തുക്കളാണ് മടക്കിയെത്തിക്കുന്നതിൽ കൂടുതലായുള്ളത്. പത്താം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തീർത്ത രേവാന്തയുടെ 8.5 സെൻ്റിമീറ്റർ പ്രതിമായാണ് പ്രധാനം. പത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച നടരാജ വെങ്കല പ്രതിമ, സമഭംഗയിലെ ദമ്പതികൾ, ചൗരി വഹിക്കുന്നയാൾ, ഡ്രം ഉപയോഗിക്കുന്ന സ്ത്രീ എന്നിവരുടെ രൂപങ്ങളും മടക്കിയെത്തിക്കുന്നതിൽ വിലപിടിച്ച വസ്തുക്കളാണ്. ഏകദേശം 45 പുരാതനവസ്തുക്കൾ ബിസിഇ കാലഘട്ടത്തുള്ളതാണ്.

മൗലിക വാദവും തീവ്രവാദ ചിന്തയും വ‍ര്‍ദ്ധിക്കുന്നു; ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് അത് വിനയാകും: നരേന്ദ്ര മോദി
പതിനെട്ടാം നൂറ്റാണ്ടിലെ വാളും ശിലാഫലകങ്ങളും ഉൾപ്പെടുന്നുണ്ട്. മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ് ഭൂരിഭാഗം പ്രതിമകൾ. ഹിന്ദു മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രതിമൾക്കൊപ്പം ബുദ്ധമതവും ജൈനമതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. ബ്രഹ്‌മാവ്, രഥം ഓടിക്കുന്ന സൂര്യൻ, വിഷ്ണു, വിഷ്ണുവിൻ്റെ ഭാര്യമാർ, ശിവൻ ദക്ഷിണാമൂർത്തി, നൃത്തം ചെയ്യുന്ന ഗണപതി, ബുദ്ധൻ, ബോധിസത്വ മജുശ്രീ, താര, ജൈന തീർഥങ്കര, പദ്മാസന തീർഥങ്കര, ജൈന ചൗബിസി എന്നിവയാണ് തിരികെ എത്തിക്കുന്ന പുരാവസ്തുക്കൾ.

ലോഹം, കല്ല്, ടെറാക്കോട്ട എന്നിവയിലാണ് കലാരൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി നാരായണൻ, ബുദ്ധൻ, വിഷ്ണു, ശിവപാർവ്വതി, 24 ജൈന തീർഥങ്കരൻമാർ, കങ്കലമൂർത്തി, ബ്രാഹ്മിയ, നന്ദികേശൻ എന്നിവരുടെ രൂപങ്ങൾ വെങ്കലത്തിലുമാണ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള പുരാവസ്തുക്കൾ തിരികെ എത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് അമേരിക്കയിൽ നിന്നും 157 പുരാവസ്തുക്കൾ തിരികെ എത്തിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ വസ്തുക്കളിൽ പലതും യുഎസ്എ, ഓസ്ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലാണ്. ഇവിടെ നിന്നും ഏകദേശം 119 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 2.2 മില്യൺ ഡോളർ വിലമതിക്കുന്ന കലാസൃഷ്ടികൾ ഇന്ത്യക്ക് മടക്കി നൽകുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു.

മതപരിവർത്തനം രൂക്ഷം; പള്ളികൾ പൊളിച്ച് നിക്കുമെന്ന് വിഎച്ച്പി, പരാതി നൽകി വൈദികർ
തമിഴ്‌നാട്, മധ്യപ്രദേശ്, ജമ്മു കശ്മീർ, ആന്ധ്ര പ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളാണ് കൂടുതലായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ട് പോയിരിക്കുന്നത്. മുൻപ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുമായി ബന്ധപ്പെട്ട ശില്‍പങ്ങളും ചിത്രങ്ങളും പുരാവസ്തുക്കളും തിരികെ എത്തിച്ചിരുന്നു.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ