ആശുപത്രിയിലേക്കുള്ള വഴിയിൽ മടിയിൽ കിടന്ന് അനിൽ ഒന്നു പിടഞ്ഞു; പക്ഷേ...

| Updated: 27 Dec 2020, 1:32 pm
Subscribe

കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ് ഇടവേളയിൽ മലങ്കര ജലാശയത്തിൽ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം അനിൽ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയത്

Lipiഅനിൽ നെടുമങ്ങാട്
അനിൽ നെടുമങ്ങാട്
സോജൻ സ്വരാജ്

തൊടുപുഴ: നടൻ അനിൽ പി. നെടുമങ്ങാടിനെ മലങ്കര ജലാശയത്തിൽ നിന്നെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ജീവന്റെ തുടിപ്പുണ്ടായിരുന്നുവെന്ന് ആദ്യാവസാനം രക്ഷാപ്രവർത്തനുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ. മലങ്കര ഡാമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാലംഗ ഗാർഡുമാരിൽ ഒരാളായ പി. ഹരികൃഷ്ണനാണ് അനിൽ വെള്ളത്തിൽ വീണ വിവരം അറിഞ്ഞ് ആദ്യം വെള്ളത്തിലിറങ്ങി തിരച്ചിൽ നടത്തിയത്. പക്ഷേ മറ്റൊരു ദിശയിലേയ്ക്ക് നീന്തി തിരച്ചിൽ നടത്തിയതിനാൽ കണ്ടെത്താനായില്ല. അനിലിന്റെ സുഹൃത്തുക്കളായ അരുണും വിനോദും ബഹളം വച്ചതിനെ തുടർന്ന് ഡാം കവാടത്തിലുണ്ടായ ജല അഥോറിട്ടി ജീവനക്കാരനാണ് പോലീസ് ഔട്ട്‌പോസ്റ്റിലെത്തി ഹരികൃഷ്ണനോട് ഒരാൾ വെള്ളത്തിൽ പോയെന്ന് പറയുന്നത്.

ഒന്ന് തല നനച്ചിട്ട് വരാമെന്ന് പറഞ്ഞ് വെള്ളത്തിലേയ്ക്ക്; നൊമ്പരമായി അവസാന ചിത്രങ്ങള്‍

ഉടൻ തന്നെ 100 മീറ്റർ അകലെയുള്ള കടവിലേക്ക് ബൈക്കിൽ കുതിച്ചെത്തിയ ഇദ്ദേഹം യൂണിഫോം മാറ്റി വെള്ളത്തിലിറങ്ങുകയായിരുന്നു. എന്നാൽ കാണാതായ ദിശയിലാണ് തിരച്ചിൽ നടത്തിയതെങ്കിലും ഇവിടെ അനിലിനെ കണ്ടെത്താനായില്ല. പിന്നീട് അഞ്ച് മിനിട്ടിന് ശേഷമെത്തിയ ഷിനാജാണ് അനിലിനെ വെള്ളത്തിൽ നിന്ന് പുറത്തെത്തിക്കുന്നത്. തുടർന്ന് അനിലിന്റെ തന്നെ കാറിൽ സുഹൃത്തുകൾക്കൊപ്പം ആശുപത്രിയിലേക്ക് ഹരികൃഷ്ണനും പോയിരുന്നു. മലങ്കര ടൂറിസം ഹബിന്റെ കവാടം കഴിഞ്ഞപ്പോൾ തന്റെ മടിയിൽ കിടന്നിരുന്ന അനിൽ ഒന്ന് പിടഞ്ഞതായി ഹരികൃഷ്ണൻ പറയുന്നു. എന്നാൽ എട്ട് കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

ഇവയും വായിക്കുക

കൂടുതൽ വായിക്കുക

കൂടുതൽ വാർത്തകൾ

കൂടുതൽ വായിക്കുക
malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ